Thursday 14 February 2019

പെണ്ണിടങ്ങളെ മൂടിക്കളഞ്ഞ
ആഢംബരക്കല്ലറകൾ

കല്ലറകൾക്കടിയിലെ
കരി ഭേദങ്ങൾ
രാകി മിനുക്കാത
ഉള്ളിലുറഞ്ഞ വജ്രച്ചില്ലുകൾ.

സ്വപ്നാടനങ്ങളിലെ -
അലസസഞ്ചാരികൾക്ക്
യക്ഷിപ്പനകൾ
വിധിക്കപ്പെടുന്നു

അവളുടെ അലറിപ്പറച്ചിലുകൾ
ചെയ്യരുതായ്മകളുടെ -
 അതിർവരമ്പിൽ തട്ടി
പ്രതിധ്വനിച്ചു കൊണ്ടിരുന്നു .

പ്രണയത്തിന്റെ ഉന്മാദം
മണത്ത്
അവരങ്ങനെ ഒഴുകിനടന്നു

നെറുകിൽത്തറച്ച മുറിപ്പാടുകളിൽ-
കരികളിൽ നിന്നുയിർ കൊള്ളേണ്ട
വജ്രച്ചില്ലുകൾക്കായി
പാലപ്പൂ ഗന്ധം
ഒഴുക്കിക്കൊണ്ടേയിരിക്കുന്നു

അവളുടെ ഗന്ധങ്ങൾ അസ്വസ്ഥമാക്കിയ
പ്രമാണിത്തങ്ങളെ അവളെത്തളച്ച ചങ്ങലപ്പാടുകളുടെ പുഴുവരിച്ച വൃണങ്ങൾ
വേട്ടയാടുന്നുമില്ല


No comments:

Post a Comment