Thursday 14 February 2019

# വിജയലക്ഷ്മി
അതൊരു പെണ്ണുടലായിരുന്നു
പിഞ്ചായിരുന്നു .......

പൊക്കിൾക്കൊടിക്കെട്ടുമായി,
ചുരുണ്ടു കൂടിക്കിടന്നിടം .
ആർത്തവം അണപൊട്ടിയ -
ഭിത്തികൾക്കിടയിൽ
 അന്ന് ലോകം പൊക്കിൾക്കൊടിയുടെ
മറ്റേത്തലപ്പായിരുന്നു .

അതിന്റെയറകൾക്കത്ര ഇരുട്ടില്ല,
ഇടുങ്ങിയതുമല്ല , കാരണം
പെണ്ണാഴങ്ങൾ ഇനിയും അളക്കപ്പെട്ടിട്ടില്ല .

പേറ്റുനോവിന്നൊടുവിലിറ്റ ചിരി ,
അതിന് തുമ്പപ്പൂവിന്റെ നിറമായിരുന്നു .
പിന്നെയാ പൂക്കൾ കവർന്നത് -
അവൾക്കൊപ്പം വളർന്ന വിലക്കിന്റെ -
കണ്ണാടിച്ചില്ലുകൾ .

പെൺചിറകുകൾ അതിൽത്തട്ടി നിന്നു ,
അതിലവൾക്ക് ചങ്ങലകൾ വരിഞ്ഞിരുന്നു ,
അതിന്റെ ഉമ്മറപ്പടികളിലുടക്കിയ കാഴ്ചകൾ ,
ചില്ലുകളിൽത്തട്ടി തിരിച്ചു വന്ന സ്വപ്നങ്ങൾ.

പെണ്ണിന്റെ പ്രതിബിംബങ്ങൾക്കുള്ളിൽ -
അവളിപ്പോഴും അവളല്ലാതെ -
ജീവിച്ച് മരിച്ചു കൊണ്ടേയിരിക്കുന്നു .......

No comments:

Post a Comment