Thursday 14 February 2019

ഓ ,പെണ്ണ് !
കവി പറഞ്ഞ കണ്ണുനീർത്തുള്ളിയല്ല ,
പഴമയുടെ പിൻ വാക്കുമല്ല ,

പിന്നെ ,

അധികാര ഗർവിൻ മുന്നിൽ -
മുലയറുത്തിട്ടവളാണോ?
പടവാളെടുത്തു പടയ്ക്കു -
പോയവളോ?
കാമം ചവച്ചു തുപ്പിയിടത്തു നിന്ന് -
ഉയർത്തെണീറ്റവളോ ആണോ?

അല്ല ,

അതിലുമധികമാണകത്തളങ്ങളിൽ ,
തലമുറകളെ നേർ നടത്തുന്നവൾ,
വിശപ്പിന് വെച്ചുവിളമ്പുന്നവൾ ,
വിയർപ്പ് കൊണ്ട് കൂലി വാങ്ങുന്നവൾ ,
തളർച്ചയിൽ ചായുവാൻ മടിത്തള മേകുന്നവൾ ,
പരിമിതികളെ ചിരിച്ച് തോൽപ്പിച്ചവൾ ,
പകലന്തിയോളം യാന്ത്രികമാവുന്നവൾ ,
വൈകാരികതകളെ തുലനം ചെയ്യുന്നവൾ .

അവളോളം ശക്തമായ ഒന്നില്ല ,
ആണധികാരത്തിന്റെ കോട്ടച്ചുവരുകളിൽ -
അവളെഴുതി വെയ്ക്കും

ഇത് അവളുടേയും -
അവനവളുമാരുടേയും കൂടി ലോകമെന്ന് .......

No comments:

Post a Comment