Thursday 14 February 2019

കാടും മണ്ണും വയലും മലയും -
പ്രൈസ് ടാഗുകൾ കെട്ടി നിൽക്കുന്നു.

 കെട്ടിന്റെ മറ്റേത്തലക്കൽ,
കമ്പോളങ്ങളിൽ നാവാടാനറിയാത്ത -
ചെളിയുടെ മണമുള്ള,
 കർഷകൻ തൂങ്ങിയാടുന്നു .

കിട്ടാക്കടങ്ങളുടെ കൂട്ടിക്കിഴിക്കലിൽ -
അവർ അവന്റെ പ്രാണനിട്ട വില ,
 ഒരു സായാഹ്ന ഷോപ്പിങ്ങിനേക്കാൾ -
കുറവായിരുന്നിക്കണം.

വിണ്ടുകീറിയ പാദങ്ങളിൽ ,
പൊടിഞ്ഞിറ്റ -
ചോരയാൽ
അവനും വരച്ചിട്ടു ,
മൃതപ്രായമായ വയലുകളുടെ ഭൂപടം ...

No comments:

Post a Comment