Thursday 14 February 2019

സമുദായങ്ങളുടെ പെരുക്കപ്പട്ടിക നീളിക്കാൻ ,
നിറവും ഗുണവും പണവുമൊത്തു നോക്കി,
വംശപരമ്പരകളെ പെറ്റു കൂട്ടേണ്ട ,
ഒരുടൽ മാത്രമല്ലവൾ . ആ ബോധ്യങ്ങൾ ഇനിയും പൊളിച്ചെഴുതപ്പെടുന്നില്ല . അതു കൊണ്ടാണ് വിവാഹക്കമ്പോളത്തിൽ അക്കാദമിക് മികവുകൾ വാരിക്കൂട്ടിയവളോടും നമ്മൾ പാചകമറിയാമോ എന്ന് മാത്രം ചോദിക്കുന്നത് . സമൂഹം തുല്യതയിലേക്ക് സംവദിക്കുന്നു എന്ന് പറയുമ്പോഴും പെണ്ണിന്റെ സ്വപനവും ലക്ഷ്യവുമെല്ലാം * conditions apply ആയി തുടരുന്നു .

പെണ്ണിൽ നിന്നാണ് തലമുറകളുടെ ബൗദ്ധികവും വൈകാരികവും സാംസ്കാരിക പരവുമായ വളർച്ച , ആണധികാരത്തിന്റെ ആക്രോശങ്ങളും വിലക്കുകളും കേട്ടുവളർന്ന ഒരു പെണ്ണിന് തന്റെ തലമുറയിലേക്ക് പകരാൻ കഴിയുന്നത് അ വിധേയത്വ മേൽപിക്കുന്ന നീതികേടുകളും ഏകപക്ഷീയതകളുമാണ് .അതുകൊണ്ട് മാത്രമാണ് സ്ത്രീകൾ പുരുഷ കേന്ദ്രീകൃത ചിന്താഗതികളുടെ വക്താക്കളാവുന്നത് .
പെൺകുഞ്ഞിന് മാത്രമാണ് ഉപദേശങ്ങൾ എത്ര ആൺകുഞ്ഞുങ്ങളോട് നമ്മൾ പറഞ്ഞു കൊടുക്കാറുണ്ട് പെണ്ണ് സഹവ്യക്തിത്വമാണെന്ന് ?

ഈ ഏകപക്ഷീയ ചിന്തകൾ കേട്ടു വളരുന്ന ഒരു വൾക്ക് എങ്ങിനെയാണ് ആത്മാഭിമാനം മുറിവേൽക്കപെടുന്നത് വിധി എന്ന് പഴിക്കാതിരിക്കുന്നത് ,നീതി നിഷേധങ്ങൾ കീഴ്വഴക്കങ്ങളാണ് എന്നും  ചിന്തിക്കുന്നത് .

സമത്വത്തെ ചേർത്തു നിർത്തി തന്നെയും അടയാളപ്പെടുത്തുന്ന കുറച്ച് പെൺ ശബ്ദങ്ങളെക്കുറിച്ചല്ലിത് , അതിലുമെത്രയോ ഭൂരിഭാഗം വരുന്ന , സ്ത്രീവിരുദ്ധതകൾ അങ്ങേയറ്റം ആഘോഷിക്കപ്പെടുന്ന , പുരുഷ കേന്ദ്രീകുത ഏകപക്ഷീയതകളിൽ സ്വയം തളച്ചിടുന്നവരെ പറ്റിയാണ് .

അയ്യങ്കാളിയും അബേദ്കറും പറഞ്ഞതാണ് ശരി , സ്ത്രീകൾക്ക് നല്ല  വിദ്യാഭ്യാസം ലഭിക്കണം ,അതിലൂടെ മാത്രമേ സമൂഹം വളരു . സ്ത്രീകൾ പ്രബുദ്ധരാവുന്നിടത്ത് ലോകം കീഴ്മേൽ മറിയില്ല മറിച്ച് നിങ്ങൾക്ക് ഇരകൾ ഇല്ലാതെയാവും .

No comments:

Post a Comment